നീലേശ്വരം: കാസർഗോഡ് മടിക്കൈയിൽ പലിശക്കാരന്റെ വീട്ടിൽ പരിശോധന. റെയ്‌ഡിൽ നിരവധി ആധാരങ്ങളും രേഖകളും കണ്ടെടുത്തു. മടിക്കൈ കണ്ടംകുട്ടിച്ചാലിലെ സുനിൽകുമാർ കടവത്തിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. പലർക്കും പണം കൊടുത്തതിന്റെ രേഖകളും ആധാരങ്ങളുമാണ് പിടികൂടിയത്. കോട്ടപ്പുറം സ്വദേശി സമീറയുടെ പരാതിയിലാണ് പോലീസ് പരിശോധന നടത്തിയത്.
രണ്ടുവർഷം മുൻപ് പരാതിക്കാരി സുനിൽകുമാറിനോട് 7 ലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നു. എന്നാൽ 14 ലക്ഷം രൂപ തിരിച്ചുകൊടുത്തിട്ടും 7 ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഭീഷണിപ്പെടുത്തുന്നതായി പരാതിയിൽ പറയുന്നു. നീലേശ്വരം എസ്‌ഐ കെപി സതീഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സുനിൽകുമാർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
Read also: പഴയ വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്‌സ്’; നിർദ്ദേശത്തിന് കേന്ദ്ര അംഗീകാരം