പലിശക്കാരന്റെ വീട്ടിൽ റെയ്‌ഡ്‌; രേഖകളും ആധാരങ്ങളും കണ്ടെടുത്തു

By Trainee Reporter, Malabar News
Representational Image
Ajwa Travels

നീലേശ്വരം: കാസർഗോഡ് മടിക്കൈയിൽ പലിശക്കാരന്റെ വീട്ടിൽ പരിശോധന. റെയ്‌ഡിൽ നിരവധി ആധാരങ്ങളും രേഖകളും കണ്ടെടുത്തു. മടിക്കൈ കണ്ടംകുട്ടിച്ചാലിലെ സുനിൽകുമാർ കടവത്തിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. പലർക്കും പണം കൊടുത്തതിന്റെ രേഖകളും ആധാരങ്ങളുമാണ് പിടികൂടിയത്. കോട്ടപ്പുറം സ്വദേശി സമീറയുടെ പരാതിയിലാണ് പോലീസ് പരിശോധന നടത്തിയത്.

രണ്ടുവർഷം മുൻപ് പരാതിക്കാരി സുനിൽകുമാറിനോട് 7 ലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നു. എന്നാൽ 14 ലക്ഷം രൂപ തിരിച്ചുകൊടുത്തിട്ടും 7 ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഭീഷണിപ്പെടുത്തുന്നതായി പരാതിയിൽ പറയുന്നു. നീലേശ്വരം എസ്‌ഐ കെപി സതീഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സുനിൽകുമാർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

Read also: പഴയ വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്‌സ്’; നിർദ്ദേശത്തിന് കേന്ദ്ര അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE