തൃശൂർ: കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ ഡ്രോൺ പരിശോധന. തൃശൂർ മുണ്ടൂരിലെ വനപ്രദേശമുൾപ്പെടുന്ന സ്‌ഥലത്താണ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നത്.
മാർട്ടിന്റെ സുഹൃത്തുക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് മുണ്ടൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. മുണ്ടൂരിലെ കുറ്റിക്കാട്ടിലും പ്രദേശങ്ങളിലുമായാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.
അതേസമയം തന്നെ ഫ്‌ളാറ്റിൽ കയറി വന്ന് മാർട്ടിൻ മർദ്ദിച്ചിട്ടുണ്ടെന്ന് മറ്റൊരു യുവതി കൂടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എറണാകുളം വനിതാ പൊലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ഈ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.
Read also: മരംമുറി കേസ് പ്രതികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി; ചിത്രം പുറത്തുവിട്ട് പിടി തോമസ്