എറണാകുളം: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ മാർട്ടിൻ ജോസഫിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കഴിഞ്ഞ ജൂൺ 10ആം തീയതി തൃശൂരിലെ വനമേഖലയിൽ വച്ച് അറസ്‌റ്റിലായ മാർട്ടിൻ ഒരു വർഷത്തോളം കണ്ണൂർ സ്വദേശിനിയായ യുവതിയെ ഫ്ളാറ്റിലെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് കേസ്.
കഴിഞ്ഞ ലോക്ക്ഡൗൺ സമയത്താണ് യുവതി മാർട്ടിനൊപ്പം ഫ്ളാറ്റിൽ താമസിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ മാർട്ടിൻ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്‌ദാനം നൽകിയിരുന്നെങ്കിലും പിന്നീട് യുവതിയെ വിവാഹം കഴിക്കാൻ മാർട്ടിൻ തയ്യാറായില്ലെന്നും യുവതി പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്. ക്രൂര പീഡനത്തോടൊപ്പം യുവതിയുടെ നഗ്‌ന വീഡിയോ ചിത്രീകരിക്കുകയും ചെയ്‌തിരുന്നു.
തുടർന്ന് ഫ്ളാറ്റിൽ നിന്നും രക്ഷപെട്ട യുവതി ഏപ്രിൽ 8നാണ് മാർട്ടിനെതിരെ പരാതിയുമായി എറണാകുളം പോലീസിനെ സമീപിച്ചത്. ഇതിന് പിന്നാലെ ഒളിവിൽ പോയ മാർട്ടിനെ പേരാമംഗലം പോലീസ് സ്‌റ്റേഷനതിർത്തിയിൽപ്പെട്ട അയ്യൻകുന്ന് എന്ന സ്‌ഥലത്ത് നിന്നും ഷാഡോ പോലീസും നാട്ടുകാരും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
Read also: കേരളത്തിൽ വാക്‌സിൻ ഉൽപാദന മേഖല സ്‌ഥാപിക്കും; തീരുമാനമായി