കൊച്ചി പീഡനം; പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

By Staff Reporter, Malabar News
Martin joseph-kochi rape case
Ajwa Travels

കൊച്ചി: നഗരത്തിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്ന കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ അറസ്‌റ്റിലായ പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി മർദ്ദിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തുവെന്നാണ് യുവതിയുടെ പരാതി. ഏകദേശം 15 ദിവസത്തോളമാണ് യുവതി ക്രൂര പീഡനത്തിന് ഇരയായത്.

പീഡനത്തെ തുടര്‍ന്ന് ശരീരത്തിലുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും യുവതി പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോർട് ഉൾപ്പടെ പരിശോധിച്ചാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചത്.

പ്രതിയുടെ മൊബൈല്‍ ഫോണും ഇയാള്‍ കൈവശം വച്ചിരുന്ന തോക്കും ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജാമ്യം നല്‍കിയാല്‍ ഈ തെളിവുകളടക്കം നശിപ്പിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദങ്ങളും പരിഗണിച്ച ഹൈക്കോടതി കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും കസ്‌റ്റഡിയില്‍ തുടരേണ്ടതില്ലെന്നുമുള്ള പ്രതിയുടെ വാദം തള്ളുകയായിരുന്നു.

ഏപ്രില്‍ 8ന് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിൽ ഐപിസി 323, 324, 344, 376, 420, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മാർട്ടിൻ ജോസഫിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. യുവതിയുടെ പരാതിക്ക് ശേഷം മുങ്ങിയ മാർട്ടിനെ കിരാലൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച ധനീഷ് (29), ശ്രീരാഗ് (27), ജോൺ ജോയ് (28) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

Most Read: വൈദികന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE