തൃശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളില്‍ ഒരാള്‍ക്കു കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ മറ്റു രണ്ടു പ്രതികളും നിരീക്ഷണത്തിലാണ്. ശ്രീരാഗ്, ധനേഷ്, ജോണ്‍ ജോയ് എന്നിവരെ കസ്‌റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് നല്‍കിയ ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റിവച്ചു.
അതിനിടെ, കേസിലെ പ്രധാന പ്രതിയായ മാർട്ടിൻ ജോസഫിനെ തൃശൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലടക്കം എത്തിച്ചായിരുന്നു തെളിവെടുപ്പ്. യുവതിയുടെ പരാതിക്ക് ശേഷം മുങ്ങിയ മാർട്ടിനെ കിരാലൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാൾ താമസിച്ചിരുന്ന കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റില്‍ എത്തിച്ചും കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.
Read also: മഹാരാഷ്‌ട്രയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; അഞ്ചുപേര്‍ക്ക് ഗുരുതര പരുക്ക്