തിരുവനന്തപുരം: ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശില്‍പികളെ അവഹേളിക്കുകയും ചെയ്‌ത മന്ത്രി സജി ചെറിയാനെതിരെ തീരുമാനം എടുക്കാതെ സിപിഎം. അതിനിടെ, നാളെ ചേരുന്ന സിപിഐഎം സമ്പൂർണ സെക്രട്ടറിയേറ്റ് യോഗം ഇതുസംബന്ധിച്ചു തീരുമാനം എടുക്കുമെന്നാണ് സൂചന. ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ വിവാദ പരാമർശത്തിൽ തീരുമാനം എടുത്തില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ അറിയിച്ചു.
സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തുവന്ന മന്ത്രി സജി ചെറിയാൻ എന്തിനാണ് രാജിയെന്നാണ് മദ്ധ്യമങ്ങളോട് ചോദിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേയെന്നും മന്ത്രി ചോദിച്ചു. സെക്രട്ടറിയേറ്റ് യോഗ തീരുമാനം സംബന്ധിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഇല്ലെന്ന് പിന്നീട് വ്യക്‌തമാക്കുകയായിരുന്നു.
അതിനിടെ, ഭരണഘടനയെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്‌ത മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് പോലും അനുവദിച്ചില്ല. ഏകാധിപത്യ നിലപാടുകള്‍ക്ക് മുന്നില്‍ പ്രതിപക്ഷം കീഴടങ്ങില്ലെന്നും സജി ചെറിയാന്‍ രാജിവയ്‌ക്കും വരെ പ്രതിപക്ഷ പോരാട്ടം തുടരുമെന്നും വിഡി സതീശന്‍ വ്യക്‌തമാക്കി.
Most Read: കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം