ന്യൂഡെൽഹി: ഭാരത് ബന്ദിനെ തുടർന്ന് ബിഹാറിൽ റെയിൽ, റോഡ് ഗതാഗതം തടസപ്പെട്ടു. ബന്ദിനെ തുടർന്ന് ആർജെഡി, കോൺഗ്രസ്, ഇടതു കക്ഷികളുടെ നേതൃത്വത്തിൽ ദേശീയ പാതകളും റെയിൽവേ പാതകളും ഉപരോധിച്ചതോടെ സംസ്‌ഥാനത്ത് പലയിടങ്ങളിലും ഗതാഗതം സ്‌തംഭിക്കുകയായിരുന്നു. സംസ്‌ഥാനത്ത് മഹാസഖ്യം ബന്ദിന് പൂർണ പിന്തുണ നൽകുകയും ചെയ്‌തു.
സംയുക്‌ത കിസാൻ മോർച്ചയാണ് ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തത്. തലസ്‌ഥാന നഗരമായ പട്‌നയിൽ ബന്ദനുകൂലികൾ മഹാത്‌മാ ഗാന്ധി പാലം ഉപരോധിച്ചതോടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടായി. കൂടാതെ ഇവിടെ വാഹനങ്ങൾക്ക് നേരെ ആക്രമണവും ഉണ്ടായിട്ടുണ്ട്.
ദർഭംഗ, ജഹാനാബാദ് എന്നിവിടങ്ങളിൽ ബന്ദനുകൂലികൾ ട്രെയിൻ ഗതാഗതം തടഞ്ഞു. പട്ന, ഭാഗൽപുർ, ദർഭംഗ, മുസഫർപുർ, ഗയ എന്നിവിടങ്ങളിൽ ബന്ദിനെ തുടർന്ന് സ്വകാര്യ സ്‌കൂളുകൾക്ക് അവധി നൽകുകയും ചെയ്‌തു.
Read also: നിലപാടിൽ ഉറച്ചുതന്നെ; വിഎം സുധീരൻ