ഷിഗെല്ല; തിക്കോടിയിൽ ജാഗ്രതാ നിർദേശം

By Staff Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: ഷിഗെല്ല രോഗബാധമൂലം തിക്കോടി പഞ്ചായത്തിൽ ഒരു കുട്ടി മരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അഭ്യർഥിച്ചു. ഷിഗെല്ല രോഗബാധ പകരുന്നത് മലിനമായ ജലം ഉപയോഗിച്ച് നിർമിക്കുന്ന ആഹാര സാധനങ്ങളിൽ കൂടിയാണ്.

തണുത്ത പാനീയങ്ങൾ, സിപ്പപ്പ്, ഐസ്‌ക്രീമുകൾ, നാരങ്ങവെള്ളം തുടങ്ങിയവയിൽ നിന്നുമാണ് രോഗബാധ ഉണ്ടായതെന്ന് അനുമാനിക്കുന്നു. ഈ ഗുരുതര സാഹചര്യത്തിൽ പഞ്ചായത്തിൽ ഇത്തരം സാധനങ്ങളുടെ വിൽപ്പന താൽക്കാലികമായി നിരോധിച്ചതായി പ്രസിഡണ്ട്‌ അറിയിച്ചു.

പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസുകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ ക്ളോറിനേഷൻ ചെയ്യും. കടകളിലും സ്‌ഥാപനങ്ങളിലും പരിശോധന നടത്തി വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നവ അടപ്പിക്കുന്നതിനും നിയമലംഘനം നടത്തുന്ന സ്‌ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും നിർദേശം നൽകി.

പൊതുജനങ്ങൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ശുചിത്വം ഇല്ലാതെ നിർമിച്ച തണുത്ത പാനീയങ്ങൾ, ഐസുകൾ, നാരങ്ങവെള്ളം, തുടങ്ങിയവ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.

Read Also: അരി വിതരണം തടഞ്ഞ നടപടി; സർക്കാർ ഹൈക്കോടതിയെ സമീപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE