കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അധികാരത്തിൽ; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി

മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും ഉൾപ്പടെ പത്തംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റത്. ജി പരമേശ്വര, കെഎച്ച് മുനിയപ്പ, കെജെ ജോർജ്, എംബി പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്‌ഢി, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് അധികാരമേറ്റ മറ്റു മന്ത്രിമാർ.

By Trainee Reporter, Malabar News
siddaramaiah and DK Shivakumar
Ajwa Travels

ബെം​ഗളൂരു: കർണാടകയുടെ 24ആമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. ബെംഗളൂരുവിലെ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക്‌ 12.30ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും ഉൾപ്പടെ പത്തംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റത്.

ജി പരമേശ്വര, കെഎച്ച് മുനിയപ്പ, കെജെ ജോർജ്, എംബി പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്‌ഢി, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് ഇന്ന് അധികാരമേറ്റ മറ്റു മന്ത്രിമാർ. ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്‌ഞ ചെയ്‌തത്‌. അജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ സത്യപ്രതിജ്‌ഞ ചെയ്‌തത്‌. സത്യപ്രതിജ്‌ഞാ ചടങ്ങ് രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി മാറി.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു, ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, തെന്നിന്ത്യൻ സിനിമാ താരം കമൽ ഹാസൻ തുടങ്ങിയവരും സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുത്തു.

Most Read: ഡെൽഹിയിലെ അധികാര തർക്കം; വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE