‘തലൈവി’; ചില രംഗങ്ങൾ മാറ്റണമെന്ന് അണ്ണാ ഡിഎംകെ

By Syndicated , Malabar News
kangana-ranaut-s-thalaivi-movie
Ajwa Travels

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്‌പദമാക്കി നിര്‍മിച്ച ‘തലൈവി’യിലെ ചില രംഗങ്ങള്‍ വസ്‌തുതാ വിരുദ്ധമെന്ന് അണ്ണാ ഡിഎംകെ. ചിത്രം മികച്ച രീതിയില്‍ വന്നെങ്കിലും ചില രംഗങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അണ്ണാ ഡിഎംകെ നേതാവ് ഡി ജയകുമാറാണ് രംഗത്തെത്തിയത്.

ചിത്രത്തില്‍ എംജിആറിനെ പരാമര്‍ശിക്കുന്ന രംഗങ്ങളിൽ ചിലതിനെതിരെയാണ് ജയകുമാര്‍ രംഗത്ത് എത്തിയത്. ആദ്യ ഡിഎംകെ സര്‍ക്കാരില്‍ എംജിആര്‍ മന്ത്രിയാവണമെന്ന് പറഞ്ഞെങ്കിലും കരുണാനിധി ആവശ്യം തള്ളിയെന്നാണ് സിനിമ പറയുന്നത്. എന്നാൽ അണ്ണാദുരൈയുടെ മരണശേഷം കരുണാനിധിയെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് മൽസരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത് എംജിആറാണെന്ന് ജയകുമാര്‍ ചൂണ്ടിക്കാട്ടി.

എംജിആറിന്റെ അനുമതിയില്ലാതെ മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുമായും രാജീവ് ഗാന്ധിയുമായും ജയലളിത ചര്‍ച്ച നടത്തിയെന്ന് സിനിമ പറയുന്നു. ഇത് എംജിആറിനെ ചെറുതാക്കി കാണിക്കുന്നതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിനിമയിലെ മറ്റുഭാഗങ്ങള്‍ മികച്ചതായിരുന്നെന്നും ജയകുമാര്‍ പറഞ്ഞു.

കങ്കണ റണാവത്ത്, അരവിന്ദ് സ്വാമി, നാസര്‍ തുടങ്ങിയവര്‍ അഭിനയിച്ച ‘തലൈവി’ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ റിലീസ് ചെയ്‌തത്. എഎല്‍ വിജയ്‌യാണ് ചിത്രം സംവിധാനം ചെയ്‌തത്‌. കെവി വിജയേന്ദ്ര പ്രസാദാണ് തിരക്കഥ ഒരുക്കിയത്. നീരവ് ഷാ ഛായാഗ്രഹണവും, ജിവി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിച്ച ചിത്രം വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്‌ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവരാണ് നിര്‍മിച്ചത്.

Read also: ദൗത്യത്തിൽ നിന്ന് വ്യതിചലിച്ചാൽ ഓർമപ്പെടുത്തേണ്ടത് മാതൃ സംഘടനയുടെ കടമ; നവാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE