ഇന്ധന വിതരണത്തിന് റേഷന്‍ സംവിധാനവുമായി ശ്രീലങ്ക

By News Bureau, Malabar News
(Photo: AP)
Ajwa Travels

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഇന്ധന വിതരണത്തിന് റേഷന്‍ സംവിധാനം നടപ്പാക്കി ശ്രീലങ്ക. സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ (സിപിസി) നിര്‍ദ്ദേശം അനുസരിച്ച് ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു പ്രാവശ്യം 1000 രൂപയുടെ ഇന്ധനം മാത്രമാണ് വാങ്ങാനാകുക.

മൂന്ന് ചക്രമുള്ളവയ്‌ക്ക് 1500, ജീപ്പ്, കാര്‍, വാന്‍ തുടങ്ങിയവയ്‌ക്ക് 5,000 എന്നിങ്ങനെയാണ് റേഷന്‍ സംവിധാനം. എന്നാൽ ബസ്, ലോറി തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഇന്ധനം വാങ്ങാന്‍ വലിയ ആള്‍ക്കൂട്ടമായിരുന്നു പമ്പുകള്‍ക്ക് മുമ്പില്‍ ഉണ്ടായിരുന്നത്.

അതേസമയം, സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഗ്യാസ് മാഫിയ അഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് സര്‍ക്കാരിന്റെ കമ്പനിയായ ലിട്രോ ഗ്യാസ് മേധാവി രാജിവച്ചു. ഇതിനിടെ ഇന്ത്യയില്‍ നിന്നും പാചകവാതകം എത്തിക്കാനുള്ള ശ്രമവും ശ്രീലങ്ക ആരംഭിച്ചിട്ടുണ്ട്.

Most Read: വാട്‌സാപ്പ് സ്‌റ്റാറ്റസിനെച്ചൊല്ലി തെരുവിലിറങ്ങി ജനം; കർണാടകയിൽ 40പേർ കസ്‌റ്റഡിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE