കോഴിക്കോട്: ജില്ലാ കളക്‌ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്. കളക്റ്ററേറ്റ് വളപ്പിനുളളില്‍ വച്ചാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞയാളെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. ഇയാൾ മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്നും പോലീസ് അറിയിച്ചു.
സംഭവം നടന്നപ്പോള്‍ കളക്‌ടര്‍ കാറില്‍ ഉണ്ടായിരുന്നില്ല. ബോധപൂര്‍വ്വം വലിയൊരു കല്ലെടുത്ത് കാറിന്റെ മുന്നിലത്തെയും വശങ്ങളിലേയും ഗ്ളാസുകള്‍ ഇടിച്ച് പൊട്ടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. നേരത്തെ എലത്തൂരിലെ പെട്രോള്‍ പമ്പിലും ഇയാള്‍ ആക്രമണം നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് സമയമായതിനാല്‍ തന്നെ കനത്ത സുരക്ഷയാണ് കളക്റ്ററേറ്റില്‍ ഒരുക്കിയിരിക്കുന്നത്. എന്നാൽ അതിനിടയില്‍ നടന്ന സംഭവം അധികൃതരിലും ഞെട്ടലുണ്ടാക്കി.
കല്ലെറിഞ്ഞയാൾ മാവോയിസ്‌റ്റാണെന്ന തരത്തിലുളള പ്രചാരണം ആദ്യം ഉണ്ടായിരുന്നു. എന്നാൽ നേരത്തെ തന്നെ മാനസികാസ്വസ്ഥ്യം ഉളളയാളാണ് ആക്രമിയെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
Malabar News: ജില്ലയിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച നിലയിൽ; പോലീസ് കേസെടുത്തു