പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച മേഖലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം.
നിയന്ത്രണങ്ങൾ ഇങ്ങനെ
- അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ വൈകിട്ട് 6 വരെ മാത്രം തുറന്നു പ്രവർത്തിക്കാം. മറ്റു വാണിജ്യ സ്‌ഥാപനങ്ങൾ തുറക്കാൻ പാടില്ല.
- അനാവശ്യയാത്രകൾ നിരോധിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ പോകുമ്പോൾ സെൽഫ് ഡിക്‌ളറേഷൻ നിർബന്ധം.
- നിയന്ത്രണമേഖലകളിൽ പൊതുഗതാഗതം നിരോധിക്കുന്നു. ദീർഘദൂര ബസുകൾക്കു കടന്നു പോകാമെങ്കിലും ഈ മേഖലകളിൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും പാടുള്ളതല്ല.
- സർക്കാർ ഇളവു നൽകിയ വ്യവസായങ്ങൾക്കു മാത്രം പ്രവർത്തന അനുമതി
- ആഴ്‌ചച്ചന്തകൾ വഴിയുള്ള കച്ചവടവും നിരോധിച്ചു.
- ഹോട്ടലുകളിൽ ഹോം ഡെലിവറി, പാഴ്‌സൽ സർവീസ് മാത്രം അനുവദിക്കും.
- മെഡിക്കൽ ഷോപ്പുകൾ, മിൽമ ബൂത്തുകൾ, പെട്രോൾ പമ്പുകൾ എന്നിവ നിലവിലെ നിയന്ത്രണ പ്രകാരം പ്രവർത്തിക്കാം.
- സർക്കാർ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർ മാത്രം.
- ബാങ്കുകൾ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി 2 മണി വരെ തുറക്കാം.
- രാത്രി 9 മുതൽ പുലർച്ചെ 5 വരെ നൈറ്റ് കർഫ്യൂ.
- മുൻപ് നിശ്‌ചയിച്ച വിവാഹങ്ങൾ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌ത ശേഷം 50 പേരെ മാത്രം ഉൾപ്പെടുത്തി നടത്താം. അതിൽ കൂടുതൽ ആളുകൾ പാടില്ല.
- മരണവീടുകളിൽ ഇരുപതിൽ കൂടുതൽ ആളുകൾ ഒത്തു ചേരരുത്.
- ആരാധനാലയങ്ങളിൽ പൊതുജന പ്രവേശനം നിരോധിച്ചു.
- സെക്‌ഷൻ 144 പ്രഖ്യാപിച്ച മേഖലകളിൽ അതനുസരിച്ചുള്ള നിയന്ത്രണവും തുടരും.
Also Read: കോവിഷീൽഡിനായി 3 മാസത്തെ കാത്തിരിപ്പ്; സ്വകാര്യ ആശുപത്രികൾക്കും പ്രതിസന്ധി