പാറ്റ്ന: ആര് മുഖ്യമന്ത്രി ആയാലും യഥാര്‍ഥ വിജയി താനാണെന്ന് ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയുമായ തേജസ്വി യാദവ്. തന്നെ തളര്‍ത്താന്‍ നിതീഷിനോ മോദിക്കോ കഴിയില്ലെന്നും തേജസ്വി പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ്‌കുമാറും മണി പവറും മസില്‍ പവറും തന്ത്രങ്ങളും ഉപയോഗിച്ചിരിക്കാം. പക്ഷെ ഈ 31കാരനെ തടയാന്‍ അവര്‍ക്കാവില്ല. ഏറ്റവും വലിയ ഒറ്റകക്ഷി ആകുന്നതില്‍ നിന്നും ആര്‍ജെഡിയെ തടയാന്‍ അവര്‍ക്കാവില്ല,’ തേജസ്വി യാദവ് പറഞ്ഞു.
നിതീഷ് മൂന്നാം സ്‌ഥാനത്തേക്ക് തള്ളപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ തിളക്കം നശിച്ചുവെന്നും തേജസ്വി യാദവ് പറഞ്ഞു. അതുകൊണ്ട് തന്നെ നിതീഷ് കുമാര്‍ മുഖ്യമന്ത്രി ആയാലും ജനങ്ങളുടെ മനസില്‍ ആര്‍ജെഡി തന്നെയാണെന്ന് തേജസ്വി വ്യക്‌തമാക്കി.
125 സീറ്റുകള്‍ ബീഹാറില്‍ എന്‍ഡിഎ സഖ്യം നേടിയെങ്കിലും 43 സീറ്റ് മാത്രമാണ് നിതീഷ് കുമാറിന് ലഭിച്ചത്. അതെസമയം മഹാ സഖ്യത്തിന് ലഭിച്ച 110 സീറ്റില്‍ 75ഉം നേടി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. വോട്ടെണ്ണലില്‍ പരാതി ഉണ്ടെന്ന് തേജസ്വി നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റേത് അടക്കമുള്ള എല്ലാ ആരോപണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു
Read also: പൊലീസിനെ ആക്രമിച്ച കേസില്‍ അര്‍ണബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 23ലേക്ക് മാറ്റി