മുംബൈ: അറസ്‌റ്റിനിടെ വനിതാ പൊലീസിനെ ആക്രമിച്ച കേസിൽ റിപ്പബ്ളിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയും ഭാര്യയും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 23ലേക്ക് മാറ്റി. ജഡ്‌ജി കോടതിയിലെത്താത്തതിനാൽ ഹരജി വ്യാഴാഴ്‌ച പരിഗണിച്ചില്ലെന്ന് അർണബിന്റെ അഭിഭാഷകൻ അറിയിച്ചു.
ആത്‌മഹത്യ പ്രേരണ കേസിൽ അർണബിനെ അറസ്‌റ്റ് ചെയ്യാനായി നവംബർ 4ന് വീട്ടിലെത്തിയപ്പോഴാണ് വനിതാ പൊലീസ് ഉദ്യോഗസ്‌ഥർക്കെതിരെ ആക്രമണം നടന്നത്. ഇതിനെ തുടർന്ന് അർണബിനും ഭാര്യക്കുമെതിരെ കേസെടുക്കുകയായിരുന്നു. ഒരു മണിക്കൂർ നേരത്തെ സംഘർഷാവസ്‌ഥക്ക് ശേഷമാണ് അർണബിനെ അറസ്‌റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചത്.
ആത്‍മഹത്യ പ്രേരണാ കേസിൽ റിമാൻഡിലായി തലോജ ജയിലിലായിരുന്ന അർണബിന് ഇന്നലെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.
Read also: ബിഹാര്‍; നിതീഷ് കുമാര്‍ തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്‌തേക്കും