ന്യൂയോര്‍ക്ക്: ആദ്യ സൂപ്പര്‍സോണിക് വിമാനത്തിന്റെ പൈലറ്റ് ബ്രിഗേഡിയര്‍ ജനറല്‍ ചക് യേഗര്‍ (97) അന്തരിച്ചു. അമേരിക്കന്‍ വ്യോമ സേനയില്‍ എന്‍ജിന്‍ മെക്കാനിക്കായി വന്ന് യുദ്ധവിമാന പൈലറ്റായി മാറിയ ഇതിഹാസമാണ് യേഗര്‍. രണ്ടാം ലോകയുദ്ധകാലത്ത് 13 ജര്‍മന്‍ വിമാനങ്ങളെ വെടിവച്ചിട്ട അദ്ദേഹം പക്ഷേ, ഓര്‍മിക്കപ്പെടുന്നത് 1947ല്‍ ശബ്‌ദവേഗത്തെ പിന്നിലാക്കി വിമാനം പറത്തിയതിന്റെ പേരിലാണ്.
43,000 അടി ഉയരത്തില്‍ മണിക്കൂറില്‍ 1,126 കിലോമീറ്റര്‍ വേഗത്തില്‍ ‘എക്‌സ് 1‘ റോക്കറ്റ് വിമാനം പറത്തിയാണ് യേഗര്‍ ശബ്‌ദത്തെ തോല്‍പിച്ചത്. ടോം വോള്‍ഫിന്റെ ‘ദ് റൈറ്റ് സ്‌റ്റഫ്’ എന്ന പുസ്‌തകവും സിനിമയും യേഗറിന്റെ ഐതിഹാസിക ജീവിതം ആധാരമാക്കിയതാണ്.
Read also: മനുഷ്യരും അന്യഗ്രഹ ജീവികളും സഹകരണത്തിന് കരാർ ഒപ്പിട്ടിട്ടുണ്ട്; ഇസ്രയേൽ മുൻ സുരക്ഷാ മേധാവി