‘വിജയ് മല്യയോ നീരവ് മോദിയോ അല്ല, കർഷകരാണ്; ലുക്ക്ഔട്ട് നോട്ടീസ് പിൻവലിക്കണം’

By Desk Reporter, Malabar News
Amarinder-Sing
Ajwa Travels

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ ആക്രമണത്തിൽ കർഷക നേതാക്കൾക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ അവർ നീരവ് മോദിയോ വിജയ് മല്യയോ അല്ലെന്നും കർഷകരാണ് എന്നും അമരീന്ദർ പറഞ്ഞു.

“കർഷക പ്രക്ഷോഭത്തെ ദുർബലപ്പെടുത്തുന്നതിനും യഥാർഥ കർഷക നേതാക്കളെ ഉപദ്രവിക്കാനും ഡെൽഹി പോലീസ് 26ആം തീയതിയിലെ അക്രമം ഉപയോഗിക്കരുത്. അവർക്കെതിരായ ലുക്ക്ഔട്ട് നോട്ടീസുകൾ പിൻവലിക്കണം, അവർ വിജയ് മല്യയെയോ നീരവ് മോദിയെയോ പോലുള്ള കോർപ്പറേറ്റുകളല്ല, ചെറുകിട കർഷകരാണ്. അവർ എവിടേക്ക് ഓടിപ്പോകാനാണ്?”- അമരീന്ദർ ട്വീറ്റിൽ ചോദിച്ചു.

കർഷക നേതാക്കളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചത്. കടുത്ത നടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പോലീസിന് നിർദേശം നൽകിയിരുന്നു.

ഇതിന്റെ ഭാഗമായിട്ടാണ് ബൽബീർ എസ് രാജെവാൾ, ബൽദേവ് സിംഗ് സിർസ, ഡോ. ദർശൻ പാൽ, യോഗേന്ദ്ര യാദവ് തുടങ്ങിയ 20 നേതാക്കളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിക്കുക ആയിരുന്നു.

Also Read:  ഗാസിപൂരിൽ 144; കർഷക നേതാവ് രാകേഷ് ടിക്കായത്ത് നിരാഹാര സമരം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE