തിരുവനന്തപുരം: ബാങ്കുകൾ ജപ്‌തി നോട്ടീസ് പുറപ്പെടുവിക്കുന്നത് നിർത്തിവെക്കാൻ അടിയന്തര നടപടി ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പതിനായിരകണക്കിന് റിക്കവറി നോട്ടീസുകളാണ് പ്രവഹിക്കുന്നത്. വായ്‌പ എടുത്തവർക്ക് പലർക്കും വരുമാനമില്ല. അതിനാൽ ജപ്‌തി നോട്ടീസ് പതിക്കുന്നത് ആത്‌മഹത്യക്ക് ഇടയാക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്‌മഹത്യ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു വിഡി സതീശൻ. സഹോദരങ്ങളുടെ ആത്‌മഹത്യ ബാങ്കിന്റെ ജപ്‌തി ഭീഷണി കാരണമാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആരോപിച്ചു.
Read also: ബിടെക് പരീക്ഷ ഓൺലൈനാക്കണം; കേരളത്തിലെ വിദ്യാർഥികൾ സുപ്രീം കോടതിയിൽ