ന്യൂഡെൽഹി: ബിടെക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിദ്യാർഥികൾ സുപ്രീം കോടതിയിൽ. ടിപിആർ പത്ത് ശതമാനത്തിലും അധികമായി നിൽക്കുന്ന സാഹചര്യത്തിൽ എഴുത്ത് പരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് വിദ്യാർഥികൾ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. റിട്ട് ഹരജിയാണ് വിദ്യാർഥികൾ നൽകിയിരിക്കുന്നത്.
ഓഫ്‌ലൈനായി പരീക്ഷകൾ നടത്തുമെന്ന സാങ്കേതിക സർവകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും വിദ്യാർഥികൾ ഹരജിയിൽ ആവശ്യപ്പെട്ടു. അന്യ സംസ്‌ഥാനങ്ങളിലെ വിദ്യാർഥികളും കേരളത്തിലെ എഞ്ചിനിയറിങ് കോളേജുകളിൽ പഠിക്കുന്നുണ്ടെന്ന് ഹരജിയിൽ ചൂണ്ടികാണിക്കുന്നു. തങ്ങളുടെ ജീവൻ വച്ച് കളിക്കരുതെന്നും, മൗലികാവകാശം സംരക്ഷിക്കണമെന്നും വിദ്യാർഥികൾ പറയുന്നു.
Read Also: മന്ത്രി വി ശിവൻകുട്ടിയെ ‘തറഗുണ്ട’യെന്ന് വിളിച്ച് കെ സുധാകരൻ