വസ്‌തു തർക്കം; സഹോദരൻ അടക്കം 3 പേരെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

By Team Member, Malabar News
execution
Representational image
Ajwa Travels

ലക്‌നൗ : വസ്‌തു തർക്കത്തിന്റെ പേരിൽ സഹോദരൻ അടക്കം മൂന്ന് പേരെ വെടി വച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. മഥുര സ്വദേശിയായ ചന്ദനെയാണ് വധശിക്ഷക്ക് ഉത്തർപ്രദേശ് കോടതി വിധിച്ചത്.

കേസിൽ കൂട്ടുപ്രതികളായ മറ്റ് മൂന്ന് പേർക്ക് ജീവപര്യന്തം കഠിനതടവിനും കോടതി വിധിച്ചു. കൂടാതെ കേസിൽ ചന്ദന്റെ ഭാര്യയെ കോടതി വെറുതെ വിടുകയും ചെയ്‌തു. ഉത്തർപ്രദേശിലെ മഥുര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറത്തിറക്കിയത്.

2018 ജൂൺ മാസത്തിലാണ് ഉത്തർപ്രദേശിൽ കേസിനാസ്‌പദമായ സംഭവം നടന്നത്. വസ്‌തു തർക്കത്തിന്റെ പേരിൽ ചന്ദൻ സഹോദരൻ അടക്കം മൂന്ന് പേരെ കൊലപ്പെടുത്തി എന്നായിരുന്നു കേസ്. റായ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

Read also : വാളയാർ കേസ്; അന്വേഷണം സിബിഐ ഏറ്റെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE