ലക്‌നൗ : വസ്‌തു തർക്കത്തിന്റെ പേരിൽ സഹോദരൻ അടക്കം മൂന്ന് പേരെ വെടി വച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. മഥുര സ്വദേശിയായ ചന്ദനെയാണ് വധശിക്ഷക്ക് ഉത്തർപ്രദേശ് കോടതി വിധിച്ചത്.
കേസിൽ കൂട്ടുപ്രതികളായ മറ്റ് മൂന്ന് പേർക്ക് ജീവപര്യന്തം കഠിനതടവിനും കോടതി വിധിച്ചു. കൂടാതെ കേസിൽ ചന്ദന്റെ ഭാര്യയെ കോടതി വെറുതെ വിടുകയും ചെയ്‌തു. ഉത്തർപ്രദേശിലെ മഥുര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറത്തിറക്കിയത്.
2018 ജൂൺ മാസത്തിലാണ് ഉത്തർപ്രദേശിൽ കേസിനാസ്‌പദമായ സംഭവം നടന്നത്. വസ്‌തു തർക്കത്തിന്റെ പേരിൽ ചന്ദൻ സഹോദരൻ അടക്കം മൂന്ന് പേരെ കൊലപ്പെടുത്തി എന്നായിരുന്നു കേസ്. റായ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
Read also : വാളയാർ കേസ്; അന്വേഷണം സിബിഐ ഏറ്റെടുത്തു