വാളയാർ കേസ്; അന്വേഷണം സിബിഐ ഏറ്റെടുത്തു

By Team Member, Malabar News
walayar case
Representational image
Ajwa Travels

തിരുവനന്തപുരം : വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷണം സിബിഐ ഏറ്റെടുത്തു. കൊലക്കുറ്റം ചുമത്തി സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. പോക്‌സോ വകുപ്പുകളും ചുമത്തിയാണ് സിബിഐ കേസ് എടുത്തത്. തുടർന്ന് പാലക്കാട് പോക്‌സോ കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു.

പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് സിബിഐ രജിസ്‌റ്റർ ചെയ്‌തത്‌. ഇതിൽ മൂന്ന് പ്രതികൾക്കെതിരെയുള്ള എഫ്‌ഐആർ ആണ് കോടതിയിൽ സമർപ്പിച്ചത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്‌പി അനന്തകൃഷ്‌ണനാണ് അന്വേഷണ ചുമതല. പോക്‌സോ, എസ്‍സി/എസ്‌ടി നിയമം, കൊലപാതകം എന്നീ ചുമത്തിയാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയത്.

2017 ജനുവരി 14ആം തീയതിയാണ് വാളയാർ സഹോദരിമാരിൽ ആദ്യ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മാർച്ച് 4ആം തീയതിയോടെ രണ്ടാമത്തെ പെൺകുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ അറസ്‌റ്റ് ചെയ്‌തെങ്കിലും 2019ൽ പാലക്കാട് പോക്‌സോ കോടതി ഇവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് പോക്‌സോ കോടതിയുടെ വിധി റദ്ദാക്കിയതും, കേസന്വേഷണം വീണ്ടും ആരംഭിച്ചതും.

Read also : ജില്ലാ കളക്‌ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്; പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE