വാളയാറിലെ കഞ്ചാവുവേട്ട; പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് എക്‌സൈസ്‌

By Team Member, Malabar News
palakkad news
Representational image
Ajwa Travels

പാലക്കാട് : വാളയാറിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളെ കസ്‌റ്റഡിയിൽ വിട്ട് നൽകണമെന്ന ആവശ്യവുമായി എക്‌സൈസ്‌ കോടതിയെ സമീപിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേക്ക് 761 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് കടത്തിനു പിന്നിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ മാഫിയ സംഘമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

പ്രതികളെ 3 ദിവസം കസ്‌റ്റഡിയിൽ നൽകണമെന്നാണ് എക്‌സൈസ്‌ ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്‌ഥാനത്തേക്ക് ആദ്യമായാണ് ഇത്ര വലിയ തോതിൽ കഞ്ചാവ് കടത്ത് നടക്കുന്നത്. ഇതിന് മുൻപ് 3 മാസങ്ങളിലായി ഇതേ ലോറി ഉപയോഗിച്ച് 2,250 കിലോഗ്രാം കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളുടെ ഫോൺ വിളിയുമായി ബന്ധപ്പെട്ട രേഖകൾ ഇന്നലെ എക്‌സൈസ്‌ സംഘത്തിന് ലഭിച്ചു. നിലവിൽ ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഡപ്യൂട്ടി കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തുടരന്വേഷണത്തിന് പുതിയ ടീമിനെ തിരഞ്ഞെടുത്തു. അസിസ്‌റ്റൻഡ് കമ്മീഷണർ എ രമേശിന്റെ മേൽനോട്ടത്തിൽ സിഐമാരായ പികെ സതീഷ്, പി അനിൽകുമാർ, ഇൻസ്‌പെക്‌ടർമാരായ എ ഷൗക്കത്തലി, കെഎസ് പ്രശോഭ്, പ്രിവന്റീവ് ഓഫീസർമാരായ എ ജയപ്രകാശൻ, ആർ വേണുകുമാർ, ടിഎസ് ജയകുമാർ, സിവിൽ എക്‌സൈസ്‌ ഓഫീസർമാരായ കെ അഭിലാഷ്, എം അഷറഫലി, എ ബിജു, കെ ജ്‌ഞാനകുമാർ, ബി ഷൈബു, ടിഎസ് അനിൽകുമാർ, കെ ഭുവനേശ്വരി, ഡ്രൈവർമാരായ കെജെ ലൂക്കോസ്, എ കൃഷ്‌ണകുമാരൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നത്.

Read also : കൊടകര കുഴൽപ്പണ കേസ്; തെളിവുകൾ പുറത്ത് വരുമ്പോൾ കാര്യങ്ങൾ മനസിലാകും; സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE