കൊയിലാണ്ടി: മന്ത്രവാദിനി ചമഞ്ഞ് പണവും സ്വർണവും തട്ടിയ കേസിലെ സ്‌ത്രീക്ക് തടവും പിഴയും വിധിച്ചു. കാപ്പാട് പാലോട്ടുകുനി സ്വദേശിനിയായ റഹ്‌മത്തിനെതിരെയാണ് കൊയിലാണ്ടി ഫസ്‌റ്റ് ക്ളാസ് കോടതി ശിക്ഷ വിധിച്ചത്. രണ്ട് വർഷം തടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്.
2015ൽ ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കാപ്പാട് ചെറുപുരയിൽ ലത്തീഫിന്റെ ഭാര്യ ഷാഹിദയിൽ നിന്നാണ് സ്വർണവും പണവും കവർന്നത്. വീടുപണി മുടങ്ങിയതിനെ തുടർന്ന് മന്ത്രവാദത്തിലൂടെ പരിഹാരം ആവശ്യപ്പെട്ട് ഷാഹിദ റഹ്‌മത്തിനെ സമീപിക്കുകയായിരുന്നു. ഷാഹിദയിൽ നിന്ന് 400 പവനും 20 ലക്ഷം രൂപയുമാണ് പ്രതി തട്ടിയെടുത്തത്.
ഇത്തരത്തിൽ നിരവധി പേരെ വഞ്ചിച്ചതായി പരാതി ഉണ്ടായിരുന്നു. മുൻ സിഐ ആർ ഹരിദാസിന്റെ നേതൃത്വത്തിൽ ചാലിൽ അശോകൻ, പിപി മോഹനകൃഷ്‌ണൻ, പി പ്രദീപൻ, എംപി ശ്യാം, സന്തോഷ് മമ്പാട്ട്, ടി സിനി എന്നിവരാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ 260 പവൻ വിവിധ ബാങ്കുകളിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
Most Read: അവസാന നിമിഷം ജാമ്യക്കാർ പിൻമാറി; ബിനീഷ് ഇന്ന് മോചിതനായില്ല