ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ലംഘിച്ചതിന് 590 പേർക്കെതിരെ കൂടി നടപടി സ്വീകരിച്ച് ഖത്തർ. വിവിധ നിയമ ലംഘനങ്ങൾക്കാണ് 590 പേരും പിടിയിലായത്. ഇവരിൽ ഏറ്റവും കൂടുതൽ പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തത് പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ സഞ്ചരിച്ചതിനാണ്. 451 പേരെയാണ് മാസ്‌ക് ധരിക്കാത്തതിന് മാത്രം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി പാർക്കുകളിലും മറ്റും ഒത്തുകൂടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ച 72 പേർക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 41 പേർക്കെതിരെയും പോലീസ് കേസെടുത്തു. കൂടാതെ മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 8 പേരും, അടച്ചിട്ട സ്‌ഥലങ്ങളില്‍ ഒത്തുകൂടിയതിന് 7 പേരും ഹോം ക്വാറന്റെയ്ൻ ലംഘിച്ചതിന് 11 പേരും പിടിയിലായി.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആളുകൾ പൊതു സ്‌ഥലങ്ങളിൽ ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ ഒരു കുടുംബത്തിലെ അംഗങ്ങൾ അല്ലെങ്കിൽ 4 പേരിൽ കൂടുതൽ ഒരു കാറിൽ ഒരുമിച്ച് യാത്ര ചെയ്യുന്നതിനും രാജ്യത്ത് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Read also : ഇന്ത്യയിൽ നിന്നുൾപ്പടെ ഉള്ളവർക്ക് 10 ദിവസം കർശന ക്വാറന്റെയ്ൻ; ബഹ്‌റൈൻ