മനാമ : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യ, പാകിസ്‌ഥാൻ, ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യത്ത് നിന്നെത്തുന്ന ആളുകൾ 10 ദിവസം ക്വാറന്റെയ്നിൽ കഴിയണമെന്ന് വ്യക്‌തമാക്കി ബഹ്‌റൈൻ. നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഈ രാജ്യങ്ങളിലെല്ലാം തന്നെ നിലവിൽ കോവിഡ് വ്യാപനം ഉയർന്ന് നിലനിൽക്കുന്നതിനാൽ ഇവിടങ്ങളിൽ നിന്നും രാജ്യത്തെത്തുന്നവർ സ്വന്തം താമസസ്‌ഥലത്തോ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള ഹോട്ടലിലോ 10 ദിവസം ക്വാറന്റെയ്‌നിൽ കഴിയണം.
കൂടാതെ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്. സർട്ടിഫിക്കറ്റിൽ ക്യുആർ കോഡ് നിർബന്ധമാണെന്നും അധികൃതർ വ്യക്‌തമാക്കി. ബഹ്‌റൈനിലെത്തിയ ശേഷം വിമാനത്താവളത്തിൽ വച്ചും, ക്വാറന്റെയ്നിൽ കഴിയുന്നതിന്റെ അഞ്ചാം ദിവസവും പത്താം ദിവസവും പരിശോധന നടത്തണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also : കോവിഡ്; 24 മണിക്കൂറിനിടെ 2,76,070 പുതിയ രോഗികൾ, മരണം 3,874