ന്യൂഡെൽഹി: പിടി ഉഷ, മിൽഖാ സിംഗ് എന്നിവരടക്കമുള്ള അത്ലറ്റുകളുടെ സ്വപ്നം കൂടിയാണ് തന്റെ മെഡൽ നേട്ടത്തിലൂടെ സാക്ഷാത്കരിക്ക പെട്ടതെന്ന് ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ടോക്യോയിൽ നിന്ന് ന്യൂഡെൽഹിയിൽ മടങ്ങിയെത്തിയ ശേഷമാണ് ഒരു സ്വകാര്യ ചാനലിന്റെ ചോദ്യത്തിന് മറുപടിയായി നീരജ് ഇക്കാര്യങ്ങൾ പറഞ്ഞത്.
തന്റെ മെഡൽ നേട്ടം ഇന്ത്യയിലെ അത്ലറ്റുകളെ കൂടുതൽ നേട്ടങ്ങളിലേക്ക് എത്തിക്കുമെന്നും നീരജ് ചോപ്ര കൂട്ടിച്ചേർത്തു. നേരത്തെ പിടി ഉഷയുമായി സംസാരിച്ചിട്ടുണ്ടെന്നും, എന്നാൽ മെഡൽ നേട്ടത്തിനു ശേഷം അതിന് സാധിച്ചിട്ടില്ലെന്നും പറഞ്ഞ ചോപ്ര തന്റെ നേട്ടത്തിൽ അവർ (പിടി ഉഷ) കൂടുതൽ സന്തോഷിക്കുന്നുണ്ടാകും എന്നും വ്യക്തമാക്കി.
താൻ ഒളിമ്പിക് സ്വർണം നേടിയ ഓഗസ്റ്റ് ഏഴിന് തന്നെ ദേശീയ ജാവലിൻ ത്രോ ചാമ്പ്യൻഷിപ്പ് നടത്താനുള്ള തീരുമാനമുണ്ടായത് സന്തോഷം പകരുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് ഏഴിന് നടന്ന പുരുഷൻമാരുടെ ജാവലിൻ ത്രോ ഫൈനലിൽ 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര അത്ലറ്റിക്സിൽ ഒളിമ്പിക് സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയത്.
Read Also: ‘പിആർ ശ്രീജേഷിന് അംഗീകാരം നൽകാൻ സർക്കാർ എന്തിനാണ് ഭയക്കുന്നത്’; അഞ്ജു ബോബി ജോർജ്