ശ്രീനഗർ: ജമ്മുവിലെ പിർപാഞ്ചൽ താഴ്‌വരയിലെ രജൗരി ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെഎസിഒ) കൊല്ലപ്പെട്ടു. രജൗരിയിലെ തനാമണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ രാവിലെ വെടിവെപ്പ് നടന്നതായി സൈനിക വക്‌താവ് അറിയിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു സൈനികന് കൂടി പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
വയലുകളും, വനപ്രദേശങ്ങളും കൊണ്ട് ചുറ്റപ്പെട്ട കാര്യോട്ടെ കലാസ് പ്രദേശത്ത് ഇന്ന് രാവിലെയാണ് തീവ്രവാദികളുടെ സാന്നിധ്യം കണ്ടെത്തിയത്. തീവ്രവാദികൾ അടുത്തിടെ നിയന്ത്രണ രേഖയിൽ (എൽഒസി) നുഴഞ്ഞു കയറിയതാവാനാണ് സാധ്യതയെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രജൗരി ജില്ല പാക് അധീന കശ്‌മീരിന്റെ അതിർത്തിയിലാണ് സ്‌ഥിതി ചെയ്യുന്നത്.
Read Also: ബംഗാൾ സംഘർഷം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി