പാലക്കാട്: ജില്ലയിൽ സമ്പൂർണ ലോക്ക്ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം. തൃശൂർ റേഞ്ച് ഡിഐജി എ അക്ബറാണ് നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള നിർദ്ദേശം നൽകിയത്. ജില്ലയിലെ 16 പഞ്ചായത്തുകളിലും നഗരസഭകളിലെ ചില വാർഡുകളിലുമാണ് നിലവിൽ സമ്പൂർണ ലോക്ക്ഡൗൺ നിലനിൽക്കുന്നത്. ഇവിടെ ഇന്നലെ മുതൽ കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.
നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ രാത്രി കർഫ്യൂ ഫലപ്രദമായി നടപ്പിലാക്കും. കൂടാതെ വാഹന പരിശോധനയും കർശനമാക്കും. ഇതുവഴിയുള്ള അനാവശ്യ യാത്രകൾക്ക് വിലക്കും ഏർപ്പെടുത്തും. കൂടാതെ ഇത്തരം പ്രദേശങ്ങളിൽ ആൾക്കൂട്ടങ്ങൾ പൂർണമായും ഒഴിവാക്കാനും ഡിഐജി പോലീസിന് നിർദ്ദേശം നൽകി.
ഇന്നലെ ജില്ലയിലെത്തിയ ഡിഐജി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ശേഷം സമ്പൂർണ ലോക്ക്ഡൗണിലേക്ക് മാറിയ ചില പ്രദേശങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു. തുടർന്നാണ് നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയത്. ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, ഷൊർണൂർ ഡിവൈഎസ്പി വി സുരേഷ് എന്നിവരും ഡിഐജിക്കൊപ്പം ഉണ്ടായിരുന്നു.
Read Also: കോവിഡ് പ്രതിരോധം; വിദഗ്ധരുമായി ഇന്ന് ചർച്ച നടത്തും