കാസർഗോഡ്: ഉളിയത്തടുക്കയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ പിതാവിനെതിരെ പുതിയ വകുപ്പ് ചുമത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തിയത്. പീഡന വിവരം മറച്ചു വെച്ചതിന് കുട്ടിയുടെ മാതാവിനെയും പിതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മാനസിക വൈകല്യമുള്ള കുട്ടിയെ നിരവധി തവണയാണ് പ്രതികള്‍ പീഡിപ്പിച്ചത്. അഞ്ചാം ക്ളാസുകാരിയായ പെണ്‍കുട്ടിയെ അനുജനോടൊപ്പം കൂട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് കേസിലെ പ്രതികളിലൊരാളായ അബ്ബാസ് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേമാക്കിയപ്പോഴാണ് പല തവണയായി നിരവധി പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. നിരവധി പേർ പീഡിപ്പിച്ചതായി കുട്ടി മൊഴി നൽകിയതോടെ കാസർഗോഡ് വനിതാ സെൽ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കേസിൽ ഇതുവരെ ഒൻപത് പേരാണ് അറസ്റ്റിലായത്.
Read Also: നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ല; കേന്ദ്രസംഘം