ലക്നൗ: എയര്‍ ഇന്ത്യ വില്പനയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമയാന മേഖലക്ക് പുതിയ ഊര്‍ജം പകരുന്ന തീരുമാനമാണെന്ന് ഉത്തര്‍പ്രദേശിലെ കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉൽഘാടനം ചെയ്ത് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ പ്രധാന ബുദ്ധ തീർഥാടന കേന്ദ്രമായ കുശിനഗറിലേക്ക് കൂടുതല്‍ ലോക ശ്രദ്ധ പതിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കുശിനഗര്‍ കൂടാതെ എട്ട് പുതിയ വിമാനത്താവളങ്ങള്‍ കൂടി ഉത്തര്‍പ്രദേശില്‍ വൈകാതെ യാഥാർഥ്യമാക്കുമെന്നും മോദി കൂട്ടിച്ചേർത്തു. നേരത്തെ വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്ന എയർ ഇന്ത്യയെ പതിനെട്ടായിരം കോടി രൂപയ്ക്കാണ് കേന്ദ്ര സർക്കാർ ടാറ്റ ഗ്രൂപ്പിന് വിറ്റത്. ഇതിന് പിന്നാലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷം ഉൾപ്പെടെ വിമർശനവുമായി രംഗത്ത് വന്നു.
Read Also: ഗീതാ ഗോപിനാഥ് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് പദവി ഒഴിയുന്നു