വാഷിംഗ്‌ടൺ: അന്താരാഷ്‌ട്ര നാണ്യനിധിയിലെ ചീഫ് എക്കണോമിസ്‌റ്റ് പദവി ഗീതാ ഗോപിനാഥ് ഒഴിയുന്നു. ജനുവരിയിൽ സ്‌ഥാനമൊഴിഞ്ഞ് ഹാർവാർഡ് സർവകലാശാലയിലെ അധ്യാപനത്തിലേക്ക് മടങ്ങും. അന്താരാഷ്‌ട്ര നാണ്യനിധിയാണ് ഇക്കാര്യം അറിയിച്ചത്. ഐഎംഎഫിൽ രാജ്യങ്ങളുടെ ജിഡിപി വളർച്ച നിരീക്ഷിക്കുന്ന വിഭാഗത്തിന്റെ അധ്യക്ഷയാണ് നിലവിൽ ഗീതാ ഗോപിനാഥ്.
ഹാർവാഡ് സവർകലാശാല അനുവദിച്ച അവധി തീർന്നതോടെയാണ് അവർ സ്വന്തം വകുപ്പിലേക്ക് മടങ്ങുന്നത്. 2018 ഒക്‌ടോബറിലാണ് ഗീതാ ഗോപിനാഥ് ഐഎംഎഫിൽ ചേർന്നത്. കേരള സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായും അവർ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ചീഫ് എക്കണോമിസ്‌റ്റ് എന്നതിനോടൊപ്പം ഐഎംഎഫിന്റെ ഗവേഷക വിഭാഗം ഡയറക്‌ടറുടെ ചുമതലയും ഗീതയ്‌ക്കുണ്ടായിരുന്നു.
അമേരിക്കന്‍ അക്കാദമി ഓഫ് ആർട്‌സ് ആന്‍ഡ് സയന്‍സ് അംഗത്വം ലഭിച്ച വ്യക്‌തിയാണ് ഗീതാ ഗോപിനാഥ്. നേരത്തെ യുവ ലോകനേതാക്കളില്‍ ഒരാളായി വേള്‍ഡ് എക്കണോമിക് ഫോറം തിരഞ്ഞെടുക്കുകയും ചെയ്‌തിരുന്നു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷമായിരുന്നു ഇന്ത്യയില്‍ നിന്ന് അന്താരാഷ്‌ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ചീഫ് എക്കണോമിസ്‌റ്റായി ഗീതാ ഗോപിനാഥ് നിയമിക്കപ്പെട്ടത്.
Read Also: പിവി അൻവറിന്റെ പാർക്കിലെ തടയണകൾ പൊളിക്കാനുള്ള നടപടികൾ ആരംഭിച്ച് പഞ്ചായത്ത്