കോഴിക്കോട്: പിവി അന്‍വർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാര്‍ക്കിലെ തടയണകള്‍ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചുമാറ്റും. ഇതിനായി പഞ്ചായത്ത് ടെന്‍ഡർ നടപടികൾ തുടങ്ങി. ജില്ലാ കളക്‌ടര്‍ ഒരു മാസം സമയം അനുവദിച്ചിട്ടും പൊളിച്ചു നീക്കാത്തതിനെ തുടർന്നാണ് തടയണകള്‍ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് തീരുമാനിച്ചത്.
ഇതിന്റെ ആദ്യപടിയായി തടയണകളിലെ വെള്ളം ഒഴുക്കി കളഞ്ഞു. ഇനി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും. ഏകദേശം 60,000 രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശുദ്ധജലക്ഷാമം നേരിട്ടിരുന്ന ഈ പ്രദേശത്തെ ജലദൗര്‍ലഭ്യം ഇല്ലാതായത് തടയണ നിര്‍മിച്ചതോടെയാണെന്നാണ് നാട്ടുകാരുടെ വാദം.
അതിനാല്‍ ഇവ ജലസംഭരണികളായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കളക്‌ടറെ സമീപിച്ചു. എന്നാല്‍ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. മറുഭാഗത്ത് തടയണകൾ പെട്ടെന്ന് പൊളിച്ചു നീക്കണമെന്ന ആവശ്യവുമായി പരിസ്‌ഥിതി സംഘടനകളും രംഗത്തുണ്ട്.
Read Also: അവധിക്ക് ശേഷം നിയമസഭ നാളെ മുതൽ വീണ്ടും ചേരും