കൊച്ചി: തങ്ങൾക്കെതിരെ അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് വാഹനാപകടത്തിൽ മരണപ്പെട്ട മോഡൽ അൻസി കബീറിന്റെ കുടുംബം. ചില ഓൺലൈൻ മാദ്ധ്യമങ്ങൾ അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.
ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് വീണ്ടെടുക്കണം എന്നും കുടുംബം പരാതിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവർക്കും പരാതിനൽകുമെന്നും കുടുംബം അറിയിച്ചു. നിലവിലെ അന്വേഷണം തൃപ്‌തികരമാണെന്നും കുടുംബം പ്രതികരിച്ചു.
അതേസമയം മോഡലുകൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകിയെന്ന സംശയം ബലപ്പെടുന്നു. ഇവരുടെ രക്‌തസാമ്പിളുകൾ ശേഖരിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയാകും. മോഡലുകളെ കബളിപ്പിച്ച് ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യസന്ദേശം സ്‌ഥിരീകരിക്കാൻ ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കണം.
Read also: കടുവാ ആക്രമണം; വനിതാ ഫോറസ്‌റ്റ് ഓഫിസർ കൊല്ലപ്പെട്ടു