ന്യൂഡെൽഹി: അസം കവിയും അക്കാദമിക്കുമായ നീൽമണി ഫൂക്കനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസ്സോയ്‌ക്കും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസ്സോയ്‌ക്കും ജ്‌ഞാനപീഠ പുരസ്‌കാരം. കഴിഞ്ഞ വര്‍ഷത്തെ ജ്‌ഞാനപീഠ പുരസ്‌കാരമാണ് നീല്‍മണി ഫൂക്കന് പ്രഖ്യാപിച്ചിരിക്കുന്നത്. അസം സാഹിത്യത്തിലെ സിംബോളിക് കവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്‌തിയാണ് നീൽമണി ഫൂക്കൻ. കേന്ദ്ര, സംസ്‌ഥാന, സാഹിത്യ അക്കാദമി അവാർഡുകളും അക്കാദമി ഫെല്ലോഷിപ്പുകളും ഇദ്ദേഹം നേടിയിട്ടുണ്ട്.
ജ്യോതികണ (1938), സാഹിത്യക്കോല (1940), ജോയ തീർത്ഥോ (1941), ചിന്താമോണി (1942),മാനഷി (1943), ഗുട്ടിമാലി (1950), ജിൻജിരി (1951), മഹാപുരുഷ്യ ധർമ്മം, ഒമിത്ര (മഹാപുരുഷിയാ ധർമ്മം, അമിത്ര) (1952), സോന്ദാനി(1953), സോതോധര (1962), മോർമോബാനി (1963), ആഹുതി, ടോറൺ അസം, മോറ ദലോട്ട്, കുഹിപാത് തുടങ്ങിയവ ഫൂക്കന്റെ പ്രധാന സാഹിത്യകൃതികളാണ്.
ഇദ്ദേഹത്തിന്റെ പ്രശസ്‌ത കവിതാസമാഹാരമായ കൊബിതാ നിരവധി ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നൽകിയ സംഭാവനകളെ മാനിച്ചുകൊണ്ട് രാജ്യം പത്‌മശ്രീ നൽകി ആദരിച്ച കവി കൂടിയാണ് നീൽമണി ഫൂക്കൻ.
ഗോവന്‍ നോവലിസ്‌റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ ദാമോദര്‍ മൊസ്സോയ്‌ക്ക് ഈ വര്‍ഷത്തെ ജ്‌ഞാനപീഠ പുരസ്‌കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍മേലിന്‍, സുനാമി സൈമണ്‍, ഗാഥണ്‍, സാഗ്രണ, സപന്‍ മോഗി തുടങ്ങിയവയാണ് മൊസ്സോയുടെ പ്രധാനകൃതികള്‍.
Also Read: നാഗാലാൻഡ് വെടിവെപ്പ്; സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി ഡിജിപി റിപ്പോർട്