സുരക്ഷിത യാത്ര; റെയിൽവേ വകുപ്പിന്റെ 24 മണിക്കൂർ പരിശോധന ആരംഭിച്ചു

By Trainee Reporter, Malabar News
railway-station
Ajwa Travels

പാലക്കാട്: തീവണ്ടിയിൽ സുരക്ഷിത യാത്ര ഉറപ്പാക്കാനും കുറ്റകൃത്യങ്ങൾ തടയാനും റെയിൽവേ പോലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 24 മണിക്കൂർ പരിശോധന ആരംഭിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ ആരംഭിച്ച പരിശോധന ഇന്ന് രണ്ടരയോടെ അവസാനിപ്പിക്കും. പാലക്കാടിന് പുറമെ പാലക്കാട് റെയിൽവേ സബ് ഡിവിഷന് കീഴിലുള്ള തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും പരിശോധന തുടങ്ങി.

കോവിഡ് സാഹചര്യം മാറിയതോടെ തീവണ്ടികളിലിൽ യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനധികൃത യാത്രക്കാരെ കണ്ടെത്തുക, നികുതിവെട്ടിപ്പ് തടയുക, പുകയില ഉൾപ്പടെയുള്ള വസ്‌തുക്കളുടെ കള്ളക്കടത്ത് ഹാടയുക, മദ്യപിച്ചും മാസ്‌ക് വെക്കാതെയും യാത്ര ചെയ്യുന്നവരെ കണ്ടെത്തുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്.

റെയിൽവേ പോലീസ് ഡിവൈഎസ്‌പി കെഎൽ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ റെയിൽവേ സംരക്ഷണ സേന, റെയിൽവേ ജീവനക്കാർ, എക്‌സൈസ്, ബോംബ് സ്‌ക്വാഡ്, സാമൂഹികനീതി വകുപ്പ്, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ സംയുക്തമായാണ് പരിശോധന തുടങ്ങിയത്. ഓരോ സ്‌റ്റേഷനിലും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എല്ലാ മാസവും ഇത്തരത്തിൽ പരിശോധന നടത്തുമെന്നും ഡിവൈഎസ്‌പി അറിയിച്ചു.

Most Read: പിണറായി ഭരണത്തിൽ കേരളം ചോരക്കളമായി; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE