തൃശൂര്‍: കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. ശനിയാഴ്‌ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ് എന്നിവ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.
ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു (ഇംഗ്ളീഷ്), ധര്‍മ്മപദം (തര്‍ജമ), മണിയറയില്‍, മണിയറയിലേക്ക് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
തൃശൂര്‍ ജില്ലയില്‍ കുന്നംകുളത്തിന് അടുത്ത് ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്‌മിക്കുട്ടി അമ്മയുടെയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണി നായരുടെയും മകനായി 1934 ഏപ്രില്‍ 24നാണ് മാധവന്‍ അയ്യപ്പത്തിന്റെ ജനനം. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിഎയും ഇംഗ്ളീഷ് സാഹിത്യത്തില്‍ എംഎയും നേടി. 1992 വരെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ സേവനം അനുഷ്‌ഠിച്ചു. ടിസി രമാദേവിയാണ് ഭാര്യ. മക്കള്‍: ഡോ. സഞ്‌ജയ് ടി മേനോന്‍, മഞ്‌ജിമ ബബ്ളു.
Most Read: കുട്ടികൾക്ക് വാക്‌സിൻ അനുമതിയായി; ആദ്യഘട്ടം 15 മുതൽ 18 വരെയുള്ള കുട്ടികൾക്ക്







































