ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്; ഗൂഢാലോചന ഉണ്ടെന്ന വാദം തള്ളി പോലീസ്

By Trainee Reporter, Malabar News
Attack on Bindu Ammini
Ajwa Travels

കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദം തള്ളി പോലീസ്. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദം ബാലിശമാണെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി. പെട്ടെന്നുണ്ടായ ആക്രമണം ആണെങ്കിലും മോഹൻദാസ് കരുതിക്കൂട്ടി ആസൂത്രിതമായി നടത്തിയ മർദ്ദനമാണെന്നായിരുന്നു ബിന്ദു അമ്മിണിയുടെ ആരോപണം.

എന്നാൽ, ഈ ആരോപണം പോലീസ് തള്ളുകയാണ്. പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ആക്രമണം അരങ്ങേറിയത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പിന്നീട് ശബരിമലയെ ചൊല്ലിയുള്ള വാക്കേറ്റമാവുകയും അത് മർദ്ദനത്തിൽ കലാശിക്കുകയും ആയിരുന്നുവെന്നാണ് വെള്ളയിൽ പോലീസ് പറയുന്നത്.

സംഭവം നടന്ന് 24 മണിക്കൂറിനകം പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രതിക്ക് പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. വെള്ളയിൽ സ്വദേശിയായ മോഹൻദാസിന് കോഴിക്കോട് ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബിന്ദു അമ്മിണി തന്നെയാണ് ആദ്യം ആക്രമിച്ചതെന്ന് പറഞ്ഞ് മോഹൻദാസ് നൽകിയ പരാതിയും പോലീസ് പരിഗണയിലാണ്. കോഴിക്കോട് നോർത്ത് ബീച്ചിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്.

Most Read: ‘ദേഹത്ത് കൈവെച്ച ഉദ്യോഗസ്‌ഥന്റെ കൈവെട്ടണം’; ദിലീപിനെതിരായ എഫ്‌ഐആർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE