ന്യൂ ഡെല്‍ഹി : എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്‌ച സുപ്രീംകോടതി വ്യക്‌തമാക്കിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചാല്‍ വാദം കേള്‍ക്കല്‍ തുടങ്ങാനാണ് സാധ്യത. ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയില്‍ പരിഗണിക്കുന്നത് ജസ്‌റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ്.
സുപ്രീംകോടതി ഇന്ന് കേസ് പരിഗണിച്ച് വാദം കേള്‍ക്കല്‍ ആരംഭിച്ചാല്‍ ആദ്യം സിബിഐയുടെ വാദമായിരിക്കും കേട്ട് തുടങ്ങുക. സിബിഐക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്. ഒപ്പം മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി ആയിരിക്കും പിണറായി വിജയന്‍ വേണ്ടി കേസില്‍ ഹാജരാകുക.
കേരള ഹൈക്കോടതിയില്‍ ലാവ്‌ലിന്‍ കേസ് പരിഗണിച്ചപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മൂന്ന് പേരെ കുറ്റവിമുക്‌തർ ആക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കെ മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെയാണ് കേരളാ ഹൈക്കോടതി കുറ്റവിമുക്‌തരാക്കിയത്. എന്നാല്‍ കേസില്‍ കസ്‌തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ തുടര്‍ന്നും വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. കേരള ഹൈക്കോടതിയുടെ ഈ വിധിക്കെതിരെയാണ് കസ്‌തൂരി രങ്ക അയ്യരും സിബിഐയും മറ്റ് ഉദ്യോഗസ്‌ഥരും സുപ്രീംകോടതിയെ സമീപിച്ചത്.
Read also : സംസ്‌ഥാനത്തെ ബാറുകള്‍ തുറക്കല്‍; തീരുമാനം ഇന്ന്