കാസര്‍ഗോഡ്: ജില്ലയിൽ ഷിഗെല്ല വ്യാപന ആശങ്കയെ തുടർന്ന് ജാഗ്രതാ നടപടികള്‍ ശക്‌തമാക്കി ആരോഗ്യവകുപ്പ്. വൈറസ് ബാധ സ്‌ഥിരീകരിച്ച കുട്ടികളോടൊപ്പം ചികിൽസയിലുള്ള മറ്റ് കുട്ടികള്‍ക്കും സമാന ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടതിനാൽ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിൽസയിലുള്ളവര്‍ പ്രത്യേകം നിരീക്ഷണത്തിലാണ്.
രോഗബാധയുണ്ടായത് ഭക്ഷണത്തില്‍ നിന്നാണെന്ന് ആരോഗ്യവകുപ്പും സ്‌ഥിരീകരിച്ചിട്ടുണ്ട്. വയറിളക്കം, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിൽസ തേടണമെന്നും നിർദ്ദേശമുണ്ട്. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്ന പശ്‌ചാത്തലത്തില്‍ നിരീക്ഷണം ശക്‌തമാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാനും ആലോചനയുണ്ട്. അതിനിടെ ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിൽസയിലുള്ളവരുടെ എണ്ണം 57 ആയി.
Read also: തൃക്കാക്കര; ഇടതു സ്‌ഥാനാർഥി പ്രഖ്യാപനം ഇന്ന്







































