മുംബൈ: കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായി താപ വൈദ്യുതിക്കും മറ്റ് ഹരിത സംരംഭങ്ങൾക്കും പകരമായി പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നതിന് 10,000 കോടി രൂപ മാറ്റിവച്ചതായി ജെഎസ്ഡബ്ള്യു സ്റ്റീൽസ് ചെയർമാൻ സജ്ജൻ ജിൻഡാൽ അറിയിച്ചു. കമ്പനിയുടെ പുതിയ പോളിസിയുടെ ഭാഗമായാണ് തീരുമാനം.
നിലവിൽ രാജ്യത്തെ വിവിധ ഉരുക്ക് നിർമാണ കമ്പനികൾ കൽക്കരി ഉപയോഗിച്ച് താപവൈദ്യുതി ഉൽപാദിപ്പിച്ചാണ് പ്ളാന്റുകൾ പ്രവർത്തിപ്പിക്കുന്നത്. ഇന്ത്യയിലെ മൊത്തം കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനത്തിന്റെ 12 ശതമാനവും സംഭാവന ചെയ്യുന്നത് ഇത്തരം ഉരുക്ക് നിർമാണ ശാലകളാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ഉരുക്ക് നിർമാണ മേഖലയിൽ പുനരുപയോഗ ഊർജ സ്രോതസുകളുടെ സാധ്യത തേടാൻ ജെഎസ്ഡബ്ള്യു തീരുമാനിച്ചിരിക്കുന്നത്. കമ്പനി ഇതിനകം തന്നെ 1 ഗിഗാവാട്ട് പുനരുപയോഗ ഊർജ ഉൽപാദനത്തിനായി കരാറിൽ ഒപ്പിട്ടിട്ടുണ്ട്. അതിൽ 225 മെഗാവാട്ട് 2022 ഏപ്രിൽ പ്രവർത്തനക്ഷമമായി. ബാക്കി ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും സജ്ജൻ ജിൻഡാൽ വ്യക്തമാക്കി.
Read Also: ക്രഷർ തട്ടിപ്പ് കേസ്; പിവി അൻവറിനെതിരെ ഇഡി അന്വേഷണം