തിരുവനന്തപുരം: കിളിമാനൂര്‍ സ്വദേശിയെ പോലീസുകാര്‍ മർദ്ദിച്ച കേസില്‍ നടപടി. ചങ്ങനാശേരിയിലെ നിവാസ്, ജിബിന്‍, പിപി പ്രശാന്ത് എന്നീ പോലീസുകാരെ സസ്പെൻഡ് ചെയ്തു. വീടിന്റെ പരിസരത്ത് മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്തതിനായിരുന്നു മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് മർദ്ദിച്ചത്. ആറ്റിങ്ങലില്‍ നടന്ന പോലീസ് അസോസിയേഷന് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരാണ് മദ്യലഹരിയില്‍ അതിക്രമം നടത്തിയത്.
വീടിന്റെ പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത ഒറ്റക്കാരണത്താലാണ് കിളിമാനൂര്‍ സ്വദേശി രജീഷിനെ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് ആക്രമിച്ചത്. ആറ്റിങ്ങലിലേക്ക് പോകും വഴിയാണ് യൂണിഫോമില്‍ അല്ലാതിരുന്ന പോലീസുകാര്‍ രജീഷിന്റെ വീടിന് സമീപമുള്ള ബിവറേജസ് ഔട്ട്ലറ്റിൽ എത്തിയത്. പോലീസുകാര്‍ക്കെതിരെ രജീഷ് ഉടന്‍ തന്നെ കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
Most Read: സ്കീസോഫ്രീനിയ; ചിന്തയേയും പെരുമാറ്റത്തേയും ബാധിക്കുന്ന മാനസിക ദൗർബല്യം, അറിയാം ലക്ഷണങ്ങൾ