ന്യൂഡെല്‍ഹി: കോവിഡ് 19 സാഹചര്യത്തെ തുടര്‍ന്ന് നീറ്റ് പരീക്ഷയെഴുതിയ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 7,48,866 പെണ്‍കുട്ടികളാണ് ഈ വര്‍ഷം നീറ്റ് പരീക്ഷ എഴുതിയത്. 6,18,075 ആണ്‍കുട്ടികളും പരീക്ഷക്ക് എത്തി. മുന്‍ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെണ്‍കുട്ടികളുടെ എണ്ണം ഇത്രയും കുറയുന്നത് ഇതാദ്യമായിട്ടാണ്.
Read also: ജോസിന് അധിക കാലം ഇടതുമുന്നണിയിൽ തുടരാനാവില്ല; എം.എം ഹസൻ
കഴിഞ്ഞ വര്‍ഷം 92.85 ശതമാനം പെണ്‍കുട്ടികള്‍ നീറ്റ് പരീക്ഷക്ക് എത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 85.57 ശതമാനമായി കുറഞ്ഞു. പരീക്ഷക്കായി രജിസ്റ്റർ ചെയ്ത 86.25 ശതമാനം ആണ്‍കുട്ടികളും പരീക്ഷക്ക് എത്തിയപ്പോള്‍, 85.02 ശതമാനം പെണ്‍കുട്ടികള്‍ക്ക് മാത്രമേ പരീക്ഷക്ക് എത്താന്‍ കഴിഞ്ഞുള്ളു. അതേസമയം, ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇത്തവണ നീറ്റ് പരീക്ഷയില്‍ വിജയിച്ചിട്ടുണ്ട്.
കോവിഡ് 19 വ്യാപനത്തിനിടയില്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പരീക്ഷകള്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. പരീക്ഷകള്‍ മാറ്റുന്നതിനായുള്ള ഹരജികള്‍ സുപ്രീം കോടതിയും തള്ളിയിരുന്നു.
Read also: തുറസ്സായ സ്ഥലത്ത് മാലിന്യങ്ങള്‍ കത്തിച്ചു; ഒരു കോടി പിഴയിട്ട് കേജ്രിവാള് സര്‍ക്കാര്‍