തുറസ്സായ സ്‌ഥലത്ത് മാലിന്യങ്ങള്‍ കത്തിച്ചു; ഒരു കോടി പിഴയിട്ട് കേജ്‌രിവാള്‍ സര്‍ക്കാര്‍

By News Desk, Malabar News
MalabarNews_Raghav Chadha
Raghav Chadha
Ajwa Travels

ന്യൂഡെല്‍ഹി: തുറസ്സായ  സ്‌ഥലത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നതിന് നോര്‍ത്ത് ഡെല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനെതിരെ ഒരു കോടി രൂപ പിഴയിട്ട് കേജ്‌രിവാള്‍ സര്‍ക്കാര്‍. പിഴ ചുമത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ആം ആദ്മി പാര്‍ട്ടി ദേശീയ വക്‌താവ് രാഘവ് ഛദ്ദ അറിയിച്ചു.

ബിജെപി ഭരണത്തിലുള്ള മുന്‍സിപ്പല്‍ കോര്‍പറേഷന് എതിരെയാണ് സര്‍ക്കാര്‍ പിഴയിട്ടത്. ഡെല്‍ഹിയിലെ പ്രദേശിക ബിജെപി ഭരണകൂടങ്ങള്‍ ഏറ്റവും അഴിമതി നിറഞ്ഞതാണെന്നും ഛദ്ദ ആരോപിച്ചു. തുറസ്സായ സ്‌ഥലത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഒരു കോടി രൂപ പിഴയിനത്തില്‍ കുറവാണെന്നും ഛദ്ദ പറഞ്ഞു. ആവശ്യമെങ്കില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ അക്കൗണ്ട് പിടിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Entertainment News: വാര്‍പ്പു മാതൃകകളെ തച്ചുടച്ച് ശ്രദ്ധ നേടി സൂരജിന്റെ പൊഴിച്ചെഴുത്ത് പാട്ട്

അതേ സമയം, ബിജെപിയെ അപകീര്‍ത്തിപ്പെടുത്തുന്ന ആം ആദ്മി പാര്‍ട്ടിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായി നോര്‍ത്ത് ഡെല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ജയ് പ്രകാശ് അറിയിച്ചു. ആം ആദ്മി പാര്‍ട്ടിക്കാരായ പ്രാദേശിക എംഎല്‍എയും എംപിയും ചേര്‍ന്ന് മാലിന്യങ്ങള്‍ കത്തിച്ച ശേഷം അതിന്റെ ഉത്തരവാദിത്തം മുന്‍സിപ്പല്‍ കോര്‍പറേഷനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ഡെല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കൂടുതല്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഇരു കക്ഷികളും തമ്മില്‍ പരസ്‌പരം പഴിചാരല്‍ തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE