കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വയോധികൻ. ഒരു നിവേദനം നൽകാനുണ്ടെന്ന് പറഞ്ഞാണ് വയോധികൻ കേന്ദ്രമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വന്ന് കുറുകെ നിന്നത്. നിവേദനം ഉണ്ടെന്നും ഇത് കേൾക്കണമെന്നും കാറിന് മുന്നിൽ നിന്ന് വയോധികൻ അപേക്ഷിച്ചു.
വയോധികനെ ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് തള്ളി മാറ്റുകയായിരുന്നു. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ നടന്ന കലുങ്ക് സംവാദ പരിപാടി കഴിഞ്ഞ് മടങ്ങവേയായിരുന്നു സംഭവം. പള്ളിക്കത്തോട് സ്വദേശിയാണ് നിവേദനം നൽകാനെത്തിയ ആളെന്നും ഇദ്ദേഹത്തിന് മാനസികാസ്വാസ്‌ഥ്യം ഉണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
വയോധികനെ ബലം പ്രയോഗിച്ച് പ്രവർത്തകർ തള്ളിമാറ്റിയെങ്കിലും പിൻമാറാൻ അദ്ദേഹം തയ്യാറായില്ല. തുടർന്ന് പ്രവർത്തകർ ആക്രോശിച്ചുകൊണ്ട് രംഗത്തെത്തി. ഇതോടെ, കരഞ്ഞുകൊണ്ട് വയോധികൻ മാറുകയായിരുന്നു. മുതിർന്ന ബിജെപി നേതാക്കൾ എത്തിയാണ് വയോധികനെ ആശ്വസിപ്പിച്ചത്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്







































