‘പാക്കിസ്‌ഥാനിലെ അശാന്തിക്ക് പിന്നിൽ ഇന്ത്യ; 50 മടങ്ങ് ശക്‌തിയിൽ തിരിച്ചടിക്കും’

അഫ്‌ഗാനിസ്‌ഥാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്‌ഥാൻ രംഗത്തെത്തിയത്. അഫ്‌ഗാനിസ്‌ഥാൻ ഇനി തങ്ങളെ ആക്രമിച്ചാൽ 50 മടങ്ങ് ശക്‌തിയിൽ തിരിച്ചടിക്കുമെന്നും ആസിഫ് മുന്നറിയിപ്പ് നൽകി.

By Senior Reporter, Malabar News
Khawaja Asif
Khawaja Asif (Image Source: Newsx)
Ajwa Travels

ഇസ്‌ലാമാബാദ്: അഫ്‌ഗാനിസ്‌ഥാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്‌ഥാൻ രംഗത്ത്. പാക്കിസ്‌ഥാനിൽ സംഭവിക്കുന്ന അശാന്തിക്ക് പിന്നിൽ ഇന്ത്യയാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചു.

പാക്ക് ടിവി ചാനലായ ജിയോ ന്യൂസിന്റെ പ്രൈംടൈം ഷോയിലായിരുന്നു ആസിഫിന്റെ പരാമർശം. അഫ്‌ഗാനിസ്‌ഥാൻ ഇനി തങ്ങളെ ആക്രമിച്ചാൽ 50 മടങ്ങ് ശക്‌തിയിൽ തിരിച്ചടിക്കുമെന്നും ആസിഫ് മുന്നറിയിപ്പ് നൽകി. സമാധാന കരാറിൽ നിന്ന് പിൻമാറുന്ന അഫ്‌ഗാനിസ്‌ഥാൻ സർക്കാരിനെയും അദ്ദേഹം വിമർശിച്ചു.

”പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യ നേർത്ത തോൽവിക്ക് അവർ അഫ്‌ഗാനിസ്‌ഥാനിലൂടെ പകരം വീട്ടുകയാണ്. അവിടെ താലിബാൻ ഭരണകൂടം ഇന്ത്യ സന്ദർശിച്ചു. ഇന്ത്യ പാക്കിസ്‌ഥാനുമായി ഒരു ചെറിയ യുദ്ധത്തിൽ ഏർപ്പെടാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. അതിനായി അവർ കാബൂളിനെ ഉപയോഗിക്കുന്നു”- ഖ്വാജ ആസിഫ് പറഞ്ഞു.

”അഫ്‌ഗാനിസ്‌ഥാൻ പാക്കിസ്‌ഥാനിലേക്ക് നോക്കാൻ പോലും ധൈര്യപ്പെടില്ല. അങ്ങനെ ചെയ്‌താൽ അവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കും. അവർക്ക് ഭീകരവാദികളെ ഉപയോഗിക്കാൻ കഴിയും. അവർ ഇതിനകം തന്നെ അങ്ങനെയാണ്. കഴിഞ്ഞ നാലുവർഷമായി അവർ ഭീകരവാദികളെ ഉപയോഗിക്കുന്നു.

പാക്കിസ്‌ഥാനിലെ ഭീകരതയ്‌ക്ക് പിന്നിൽ അഫ്‌ഗാനിസ്‌ഥാനാണ് എന്നതിൽ സംശയമില്ല. അവർ ഇന്ത്യയുടെ ഒരു ഉപകരണമാണ്. ഇസ്‌ലാമാബാദിനെ ആക്രമിക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ ഉചിതമായ മറുപടി നൽകും. 50 മടങ്ങ് ശക്‌തമായ തിരിച്ചടി ഉണ്ടാകും”- ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു.

Most Read| പിഎം ശ്രീ; ഒടുവിൽ സിപിഐക്ക് വഴങ്ങി സർക്കാർ; കേന്ദ്രത്തിന് കത്ത് നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE