കേന്ദ്രവും സംസ്‌ഥാനവും ശത്രുക്കളല്ല, സൗഹൃദത്തോടെ മുന്നോട്ട് പോകണം; ഗവർണർ

വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും രാജ്യത്തിന്റെ പുരോഗതിക്ക് സൗഹൃദത്തോടെ മുന്നോട്ട് പോകണമെന്ന് ഗവർണർ റിപ്പബ്ളിക് ദിന സന്ദേശത്തിൽ പറഞ്ഞു.

By Senior Reporter, Malabar News
Rajendra Vishwanath Arlekar
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിപുലമായ റിപ്പബ്ളിക് ദിനാഘോഷം. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയപതാക ഉയർത്തി വിവിധ സേനകളുടെ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജിആർ. അനിൽ തുടങ്ങിയവരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തു.

വിവിധ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയർത്തി. രാജ്യത്തിന്റെ പുരോഗതിക്ക് കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഒന്നിച്ചുപ്രവർത്തിക്കണമെന്ന് ഗവർണർ പറഞ്ഞു. കേന്ദ്രവും സംസ്‌ഥാനവും ശത്രുക്കളല്ല. വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും രാജ്യത്തിന്റെ പുരോഗതിക്ക് സൗഹൃദത്തോടെ മുന്നോട്ട് പോകണമെന്നും ഗവർണർ റിപ്പബ്ളിക് ദിന സന്ദേശത്തിൽ പറഞ്ഞു.

പല മേഖലകളിലും കേരളം രാജ്യത്ത് ഒന്നാമതാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം മുന്നിലാണ്. തിരഞ്ഞെടുപ്പിൽ നൂറുശതമാനം പോളിങ് ഉണ്ടാകണമെന്നും ഗവർണർ ആഹ്വാനം ചെയ്‌തു. കേരളത്തിൽ നിന്നും പത്‌മ പുരസ്‌കാരം ലഭിച്ചവരുടെ പേരെടുത്ത് ഗവർണർ അഭിനന്ദിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുകയാണ്. എല്ലാവരും സമ്മതിദാവകാശം ഉപയോഗിക്കണം. എന്താണ് നമുക്ക് വേണ്ടതെന്ന് നമ്മൾ തീരുമാനിക്കാൻ പോകുന്നു. മാസങ്ങൾക്കപ്പുറം ആ തീരുമാനം ഉണ്ടാവും. നൂറുശതമാനം പോളിംഗാണ് ഉണ്ടാവേണ്ടത്. ഇതിൽ രാഷ്‌ട്രീയ പാർട്ടികൾ ശ്രദ്ധിക്കണമെന്ന് ഗവർണർ പറഞ്ഞു.

Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE