സർക്കാറിന്റെ പട്ടിക തള്ളി; അധ്യാപക പരിഷത്ത് നേതാവ് കാർഷിക സർവകലാശാല വിസി

അധ്യാപക പരിഷത്ത് നേതാവ് പി. സജിത റാണിയെയാണ് കാർഷിക സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചത്. സംസ്‌ഥാന സർക്കാർ നൽകിയ മൂന്നംഗ പട്ടിക തള്ളിയാണ് ലോക്‌ഭവന്റെ നിയമനം.

By Senior Reporter, Malabar News
sajitha rani
ഡോ. സജിത റാണി

തിരുവനന്തപുരം: വൈസ് ചാൻസലർ സ്‌ഥാനത്തേക്ക്‌ സർക്കാർ നൽകിയ പട്ടിക തള്ളി വീണ്ടും ഗവർണറുടെ നിയമനം. അധ്യാപക പരിഷത്ത് നേതാവ് പി. സജിത റാണിയെയാണ് കാർഷിക സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചത്.

എംജി സർവകലാശാലയിലെ വിസി നിയമനത്തിന് പിന്നാലെയാണ് കാർഷിക സർവകലാശാലയിലും ബിജെപി ബന്ധമുള്ള വ്യക്‌തിയെ വിസിയായി നിയമിക്കുന്നത്. കൃഷിമന്ത്രി നൽകിയ പേരുകൾ തള്ളിയാണ് സജിതയെ ലോക്‌ഭവൻ വിസിയായി നിയമിച്ചത്. നിലവിൽ പടന്നക്കാട് കാർഷിക കോളേജിലെ ഡീനാണ് സജിത റാണി.

ബി. അശോക് കാർഷിക വകുപ്പിൽ നിന്ന് മാറിയ പശ്‌ചാത്തലത്തിലാണ് നിയമനം. സംസ്‌ഥാന സർക്കാർ നൽകിയ മൂന്നംഗ പട്ടികയാണ് ലോക്‌ഭവൻ തള്ളിയത്. കാർഷിക സർവകലാശാലയുടെ ചട്ടപ്രകാരം, വിസിയെ നിയമിക്കുമ്പോൾ സർക്കാരുമായി കൂടിയാലോചിക്കേണ്ടതുണ്ട്. എന്നാൽ, ആ നടപടിക്രമങ്ങൾ മറികടന്നാണ് ഗവർണറുടെ നീക്കം.

നിയമനത്തിന് പിന്നിൽ സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റാനുള്ള ശ്രമമുണ്ടെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് എസ്എഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. സജിത റാണിയെ നിയമിച്ചതിലൂടെ ഗവർണർ നടപ്പിലാക്കുന്നത് അധികാര ദുർവിനിയോഗമാണെന്നും ഗവർണറോടുള്ള നിലപാട് കൃഷിമന്ത്രി വ്യക്‌തമാക്കണമെന്നും എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി സഞ്‌ജീവ്‌ പിഎസ് ഫേസ്ബുക്കിൽ കുറിച്ചു.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE