നിപ്പ ഭീതി അകലുന്നു; 26 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

സംസ്‌ഥാനത്ത്‌ ഇന്ന് ഒരാൾക്ക് മാത്രമാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്.

By Senior Reporter, Malabar News
Nipah-Virus
Rep. Image

കോഴിക്കോട്: സംസ്‌ഥാനത്ത്‌ നിപ്പ ഭീതി അകലുന്നു. നിപ്പ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട നാലുപേരെ കൂടി ക്വാറന്റെയ്‌നിൽ നിന്ന് ഒഴിവാക്കി. കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 22 പേരെയും ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി.

ഇതോടെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽ നിന്ന് ക്വാറന്റെയ്‌നിൽ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം ഏഴും നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 34ഉം ആയി. നിലവിൽ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട നാലുപേരും ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട ഏഴുപേരും ഉൾപ്പടെ 11 പേർ ക്വാറന്റെയ്‌നിലാണ്. കുറഞ്ഞ റിസ്‌കിലുള്ള 52 പേർ നിരീക്ഷണത്തിലാണ്.

രോഗ നിരീക്ഷണത്തിന്റെ ഭാഗമായി ജൂൺ പത്തുമുതൽ നിപ്പ സമാന ലക്ഷണങ്ങൾ ഉള്ളവരുടെയിടയിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ 57 പേരുടെയും ഫലം നെഗറ്റീവാണ്. അതേസമയം, നിപ്പ സ്‌ഥിരീകരിച്ചു രാമനാട്ടുകര സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിൽസ തുടരുകയാണ്.

അതേസമയം, സംസ്‌ഥാനത്ത്‌ ഇന്ന് ഒരാൾക്ക് മാത്രമാണ് ഷിഗെല്ല സ്‌ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊല്ലം ജില്ലയിലാണിത്. ഇതോടെ സംസ്‌ഥാനത്ത്‌ ജൂൺ മാസം 191 പേർക്ക് രോഗബാധയും ആറുമരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഈവർഷം ഇതുവരെ 267 പേർക്കാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്‌.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE