അമ്പതാമത് റോട്ടര്‍ഡാം ഫിലിം ഫെസ്‍റ്റിവലില്‍ രാജീവ് രവിയുടെ ‘തുറമുഖ’വും

By Staff Reporter, Malabar News
thuramukham movie_malabar news
Ajwa Travels

‘കമ്മട്ടിപ്പാട’ത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്‌ത നിവിന്‍ പോളി ചിത്രം ‘തുറമുഖം’ റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രോല്‍സവത്തിലെ ബിഗ് സ്‌ക്രീന്‍ മല്‍സര വിഭാഗത്തിലേക്കാണ് ‘തുറമുഖ’ത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. അമ്പതാമത് റോട്ടര്‍ഡാം ഫിലിം ഫെസ്‍റ്റിവലിലെ മല്‍സര വിഭാഗത്തില്‍ മാറ്റുരക്കുക വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 സിനിമകളാണ്.

തുറമുഖത്തിന്റെ ആദ്യ പ്രദര്‍ശനമാണ് 2021 ഫെബ്രുവരി ഒന്നു മുതല്‍ ഏഴ് വരെയും, ജൂണ്‍ രണ്ട് മുതല്‍ ആറ് വരെയും നടക്കുന്ന ചലച്ചിത്രോല്‍സവത്തില്‍ നടക്കുക.

കൊച്ചി തുറമുഖം പശ്‌ചാത്തലമാക്കി ഒരുക്കിയ പിരീഡ് ഡ്രാമയായ ‘തുറമുഖം’ 1950കളുടെ കഥയാണ് പറയുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. നിവിന്‍ പോളിയെ കൂടാതെ നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ്, മണികണ്‌ഠന്‍ ആചാരി, സുദേവ് നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

രാജീവ് രവി തന്നെ ഛായാഗ്രഹണവും നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോപന്‍ ചിദംബരമാണ്. പിതാവ് കെഎന്‍ ചിദംബരം എഴുതിയ നാടകത്തെ ആസ്‌പദമാക്കിയാണ് ഗോപന്‍ തിരക്കഥ ഒരുക്കിയത്.

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മൂത്തോന്’ ശേഷം നിവിന്റെ ഏറ്റവും ശക്‌തവും ശ്രദ്ധേയവുമായ ചിത്രമായിരിക്കും ‘തുറമുഖം’ എന്നാണ് പ്രതീക്ഷിക്കുന്നത്. രാജീവ് രവിയും നിവിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായ ‘തുറമുഖ’ത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍.

Read Also: 650 കോടിയുടെ ബജാജിന്റെ വമ്പന്‍ നിര്‍മാണ പ്ളാന്റ് വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE