ബൈക്ക് മോഷണം; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെട്ട സംഘം അറസ്‌റ്റില്‍

By News Desk, Malabar News
arrest
Representational Image
Ajwa Travels

കോഴിക്കോട്: ബൈക്ക് മോഷണം പതിവാക്കിയ സംഘത്തിലെ നാലുപേര്‍ പിടിയില്‍. പന്നിയങ്കര ചക്കുംകടവ് അമ്പലത്താഴെ എംപി ഹൗസില്‍ ഫാസില്‍ (19), മലപ്പുറം പുളിക്കല്‍ കിഴക്കയില്‍ അജിത്ത്(19) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുമാണ് അറസ്‌റ്റിലായത്.

കോഴിക്കോട് ടൗണ്‍ എസ്‌ഐ ബിജിത്തും സംഘവുമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസം റെയില്‍വേ പൊലീസ് ഉദ്യോഗസ്‌ഥന്റെ ബൈക്ക് മോഷണം പോയി. കഴിഞ്ഞ മാസം 23ന് റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട അരക്കിണര്‍ സ്വദേശിയായ ഹാരിസിന്റെ ബൈക്കും മോഷണം പോയിരുന്നു.

ഇന്നലെ രാത്രിയില്‍ അവിചാരിതമായാണ് മോഷണം പോയ ഹാരിസിന്റെ ബൈക്ക് മകന്റെ ശ്രദ്ധയില്‍പെട്ടത്. മകനും കൂട്ടുകാരും ബൈക്കിനെ പിന്തുടര്‍ന്നു റെയില്‍വേ സ്‌റ്റേഷന് സമീപത്തെ റോഡിലെത്തി തടഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. സംഭവമറിഞ്ഞ് എസ്ഐയും സംഘവും സ്‌ഥലത്തെത്തി ഫാസിലിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് അജിത്തിനെ കുറിച്ചും സഹോദരന്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത മറ്റ് രണ്ടുപേരെ കുറിച്ചും വിവരം ലഭിച്ചത്. ഇതോടെ ഇവരെയും പിടികൂടുകയായിരുന്നു.

കഴിഞ്ഞവര്‍ഷം പന്തീരാങ്കാവ് സ്‌റ്റേഷന്‍ പരിധിയിലുള്ള രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് കേസിലെ ഉള്‍പ്പെടെ പത്തോളം കേസിലെ പ്രതിയാണ് ഫാസില്‍. അജിത്ത് മാറാട് പോലീസ് രജിസ്‌റ്റര്‍ ചെയ്‌തത്‌ പോക്‌സോ കേസിലെ പ്രതിയാണ്. കഴിഞ്ഞമാസം ടൗണ്‍ പോലീസിന് ആക്രമിച്ച കേസിലും കര്‍ണാടക സ്വദേശിയായ യുവാവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കേസിലും അജിത്ത് പ്രതിയാണ്.

Malabar News: കാലിക്കറ്റ് സര്‍വകലാശാല; താല്‍കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ നടപടി സ്‌റ്റേ ചെയ്‌തു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE